അരണിയിൽ നിന്നും ജ്വാല കണക്കെ

Title in English
Narasimham

 

ധ്യാനം ധേയം നരസിംഹം ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം പൂര്‍ണ്ണം ബ്രഹ്മം നരസിംഹം

ത്വമേവസര്‍വ്വം നരസിംഹം

 

അരണിയിൽ നിന്നും ജ്വാല കണക്കെ
ജലധിയിൽ നിന്നും മുങ്ങിപ്പൊങ്ങുന്നേ
ഓം ..ഓം..ഓം..
ഘനതിമിരിരങ്ങൾ ചിന്നിച്ചിതറും
ഭ്രമണ പഥത്തിൽ കത്തിപ്പടരുന്നേ
ഓം..ഓം..ഓം..
ദിക്കുകൾ ഞെട്ടുന്നേ ദിനകരനുരുകുന്നേ
ജടമുടിയാട്ടി രുധിരം നീട്ടി അടിമുടിയുണരുന്നേ (അരണി..)

അമ്മേ നിളേ നിനക്കെന്തു പറ്റി

Title in English
Amme neele

അമ്മേ നിളേ നിനക്കെന്തു പറ്റി
മനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍
കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി

ഓര്‍ക്കുന്നു ഞാന്‍ നിന്റെ നവ യൗവനം
പൂത്ത പാരിജാതം പോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്ക ഭസ്മം പോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മം പോലെയാടിത്തിമിര്‍ത്തതും
രാത്രി കാലങ്ങളില്‍ ചാറും നിലാവിന്റെ
നീരവ ശ്രുതിയേറ്റു പാടിത്തുടിച്ചതും

മേലേ മേലേ മാനം

Title in English
Mele mele maanam

മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം 
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു (മേലെ.. )

വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം ( മേലേ...)

മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം
കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ 

മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം 
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു 

തിളങ്ങും തിങ്കളേ

തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ് (തിളങ്ങും തിങ്കളേ...)

വസന്തം മായുമീ വനനിലാവനിയിൽ
സുഗന്ധം പൂശുവാൻ നീ വന്നതെന്തേ
കിനാവിൻ കൊമ്പിലെ കുളിർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്കു നൽകാൻ
നിലാവിൻ ലോലമാകും തൂവലുണ്ടോ (തിളങ്ങും..)

മയങ്ങും നെഞ്ചിലെ നറുതേൻ ശലഭമേ
ഉണർന്നീപ്പൈതലിൻ കവിളോടുരുമ്മാൻ
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേർന്നുറങ്ങാം
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചിരാതിൻ നാളമായ് നീ ആളുകില്ലേ (തിളങ്ങും..)

പൊന്നമ്പിളിപ്പൊട്ടും തൊട്ട്

പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
മനസ്സാകവേ കുളിരുമമൃത മഴയായ് (പൊന്നമ്പിളി..)

കൊക്കിക്കുറുകിയും

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും..)

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ   (കൊക്കിക്കുറുകിയും..)

കാക്കാലക്കണ്ണമ്മാ

കാക്കാലക്കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ
അവ്വന്നാ അക്കമ്മാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ (കാക്കാല..)

മാനത്തെ മണിത്തുമ്പമൊട്ടിൽ

Title in English
Maanathe Manithumbamottil

മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ

മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ

നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ

മണ്ണ് തെളിയുന്നേ

 

മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ

മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ

നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ

മണ്ണ് തെളിയുന്നേ ഓ ഓ 

തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി

മനസ്സും കുളിരുന്നേ

ഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ 

പനയോലക്കാടിന്റെ കുടത്തണലിൽ (2)

കതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും 

കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ (നിറനാഴി...)

 

Year
2000

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ
കാർവർണ്ണൻ എന്റെ കാർവർണ്ണൻ
കാലിയെ മേച്ചു നടക്കുമ്പോൾ  കാലൊച്ചയില്ലാതെ വന്നപ്പോൾ
പാവമീ ഗോപികപ്പെണ്ണിൻ മനസ്സിലെ
തൂവെണ്ണക്കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളൻ നീ കാട്ടും മായാജാലം (കാക്കക്കറുമ്പൻ..)

പാതിരാപ്പുള്ളുണർന്നു

Title in English
Pathira pullunarnnu

പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..)

ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുതിരും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..)

Year
1996