അമ്പലമണികൾ മുഴങ്ങീ

Title in English
Ambalamanikal muzhangi

അമ്പലമണികള്‍ മുഴങ്ങീ
ആത്മാവിലാനാദമലിഞ്ഞിറങ്ങീ
പന്തീരടിപൂജ തൊഴുതുഞാന്‍ നിന്നൂ
ചിന്തയില്‍ കര്‍പ്പൂരമെരിഞ്ഞു നിന്നൂ
അമ്പലമണികള്‍ മുഴങ്ങീ
ആത്മാവിലാനാദമലിഞ്ഞിറങ്ങീ

ആലോലമാടുന്ന തൂക്കുവിളക്കുകള്‍
ആശകള്‍ പോലേ കൈകൂപ്പിനിന്നൂ
ആഷാഢമേഘത്തില്‍ മാരിവില്ലെന്നപോല്‍
ആശ്വാസപുഷ്പമെന്നില്‍ വിടര്‍ന്നു വന്നൂ
(അമ്പലമണികള്‍..)

മുഴുക്കാപ്പു ചാര്‍ത്തിയ മുരുകന്റെ കാലടിയില്‍
ഒരുമലരായ് വീഴാന്‍ കൊതിച്ചു പോയീ
പുഷ്പാഞ്ജലിയില്‍ ദിവ്യ തീര്‍ഥജലത്തിലെന്‍
ബാഷ്പാഞ്ജലി കലര്‍ത്താന്‍ കൊതിച്ചു പോയീ

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ

Title in English
Kannundenkilum Kannadiyillenkil

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങിനെ നിൻ രൂപം - നീ
കാണുന്നതെങ്ങിനെ നിൻ രൂപം
നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത
നിസ്സാരജീവിയല്ലോ - നീയൊരു
നിസ്സാരജീവിയല്ലോ

സ്വപ്നങ്ങൾ പോലെ അനന്തമാം വാനം
സ്വർഗ്ഗത്തെ നോക്കി തളരുന്ന ഭൂമി
മുന്നിൽ നീളുന്നു വിളറിയ വീഥി
മൂന്നുലകും കണ്ടുവെന്നാണു ഭാവം  
കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങിനെ നിൻ രൂപം - നീ
കാണുന്നതെങ്ങിനെ നിൻ രൂപം

Year
1970

സത്യമിന്നും കുരിശിൽ

സത്യമിന്നും കുരിശിൽ

ധർമ്മമിന്നും തടവിൽ

നിത്യമധുരസ്നേഹമിന്നും

പഴയ കടങ്കഥയിൽ (സത്യമിന്നും...)

പടർന്നു കത്തും വേദനയിൽ

തിളച്ചു പൊങ്ങും മനസ്സുകൾ

ഈയെരിതീയണയ്ക്കുവാൻ

കണ്ണുനീരിനാകുമോ

മണ്ണിൽ വീണ പൂവിനെ

ഞെട്ടിൽ വീണ്ടും തിരുകുവാൻ

തെന്നലിനാകുമോ ഓ...

തെന്നലിനാകുമോ (സത്യമിന്നും...)

അകന്നു പോകും പാതയിൽ

പതറിയോടും നിഴലുകൾ

ഈ വിരഹം തീർക്കുവാൻ

കായൽ തിരകൾക്കാകുമോ

തുഴയൊടിഞ്ഞ തോണിയെ

കരയിൽ വീണ്ടുമേറ്റുവാൻ

ഓളങ്ങൾക്കാകുമോ ഓ...

ഓളങ്ങൾക്കാകുമോ (സത്യമിന്നും...)

സിന്ദൂരം പൂശി

Title in English
Sindhooram Pooshi

സിന്ദൂരം പൂശി ഹിന്ദോളം പാടി
സന്ധ്യയിപ്പോൾ വിടരുമല്ലോ
എന്നോ ഞാൻ കണ്ടു മറന്ന സന്ധ്യേ
എന്നെയിരുട്ടിൽ വെടിഞ്ഞ സന്ധ്യേ (സിന്ദൂരം..)

പൊന്നീഴച്ചെമ്പകം കനിഞ്ഞിരിക്കാം എന്റെ
പൂക്കാത്ത മുല്ലയും പൂത്തിരിക്കാം
അല്ലെങ്കിലെങ്ങനെ കാറ്റിൻ കൈക്കുമ്പിളിൽ
വല്ലാത്ത പൂമണം തങ്ങി നില്പൂ
ഇല്ലം വിട്ടോടുമീ യാത്രക്കാരൻ
എല്ലാർക്കുമെല്ലാർക്കും സ്വന്തക്കാരൻ (സിന്ദൂരം പൂശി...)

വിളിച്ചാൽ കേൾക്കാതെ

Title in English
Vilichal Kelkkathe

വിളിച്ചാൽ കേൾക്കാതെ
വിരഹത്തിൽ തളരാതെ
കുതിക്കുന്നു പിന്നെയും കാലം
കുതിക്കുന്നു പിന്നെയും കാലം(വിളിച്ചാൽ...)

കൊഴിഞ്ഞ കാല്പാടുകൾ വിസ്മൃതി തൻ മണ്ണിൽ
അലിയുന്നു തെന്നലിൻ ശ്രുതി മാറുന്നു (2)
ഇന്നലെ തൻ മുഖം കാണുവാനാശിച്ചാൽ
ഇന്നിനു പോകുവാനാമോ
പുനർജ്ജന്മം നൽകിയോരുറവിടങ്ങൾ തേടി
തിരിച്ചൊഴുകീടുവാനാമോ പുഴകൾക്കു
തിരിച്ചൊഴുകീടുവാനാമോ (വിളിച്ചാൽ )

ഇഴയറ്റ വീണയും പുതു തന്ത്രി ചാർത്തുന്നു
ഈണങ്ങളിതളിട്ടിടുന്നു (2)
മലർ വനം നനച്ചവൻ മറവിയിൽ മായും
മലർ പുതുമാറോടു ചേരും വിധിയുടെ
തിരുത്തലും കുറിക്കലും തുടരും (വിളിച്ചാൽ...)

മാനവഹൃദയം ഭ്രാന്താലയം

Title in English
Maanavahridayam

മാനവഹൃദയം ഭ്രാന്താലയം
മാറാത്ത രോഗത്തിൻ നൃത്താലയം
ഓരോ വികാരവുമോരോ ഭ്രാന്തൻ
ഓടിയലഞ്ഞു മരിക്കും പാന്ഥൻ (മനവ..)

അതിരുകൾ കാണാത്ത ഭൂമി
അതിലൊരു ബിന്ദുവാം മനുഷ്യൻ
ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ
തേടുന്നു നിദ്രയ്ക്കു മുൻപേ പാവം
തേടുന്നു നിദ്രക്കു മുൻപേ
വ്യർഥം ഈ വഴിയാത്ര (മാനവ...)

കാൽ‌വരി വീണ്ടും കരഞ്ഞു
കരുണയോ കുരിശിൽ പിടഞ്ഞു
പാപം ചെയ്യുന്ന സാമൂഹ്യദൈവങ്ങൾ
പാപിയെ കല്ലെറിഞ്ഞു - ഈ
പാപിയെ കല്ലെറിഞ്ഞു
വ്യർത്ഥം ഈ മൂഢസ്വർഗ്ഗം (മാനവ..)

ഭഗവാൻ അനുരാഗവസന്തം

ഭഗവാൻ അനുരാഗവസന്തം
രുക്മിണി ഞാനതിൻ സുഗന്ധം
പരമാത്മാവാം ജ്യോതിസ്സിലലിയും
ജീവാത്മാവേ ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

ഭാവമില്ലെങ്കിൽ രൂപമുണ്ടോ
ഭാമയില്ലെങ്കിൽ കണ്ണനുണ്ടോ
യാദവവംശം മൗലിയിലണിയും
മാദകമാണിക്യം ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

ആ പാദപത്മദലങ്ങളിലുണരും
ആനന്ദഹിമബിന്ദു ഞാൻ
ആ പുരുഷോത്തമ മാനസവീണയിൽ
ആടുന്ന സ്വരപുഷ്പം ഞാൻ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ (ഭഗവാൻ,......)

മറവി തൻ തിരകളിൽ

മറവിതൻ തിരകളിലഭയം തരൂ
മഹാസമുദ്രമേ കാലമേ
എല്ലാമെഴുതുന്ന കാലമേ
എല്ലാം മായ്ക്കുന്ന കാലമേ  (മറവിതൻ.........)

മോഹങ്ങൾ വസന്തങ്ങളാകുന്നൂ പിന്നെ
ഓർമ്മയിലവ വർഷമാകുന്നൂ
പുഷ്പങ്ങൾ വിടർത്തിയ തൽപ്പങ്ങളൊടുവിൽ
സർപ്പമാളങ്ങളായ് മാറുന്നൂ
പുറത്തെഴുതാതെ നീ മായ്ചെഴുതൂ
പുതിയവർണ്ണങ്ങൾ പകർന്നുതരൂ
തരൂ തരൂ.........(മറവിതൻ.....)

മനസ്സെന്ന മരതകദ്വീപിൽ

Title in English
Manassenna Marathaka Dweepil

മനസ്സെന്ന മരതകദ്വീപില്‍ 
മായാജാലത്തിന്‍ നാട്ടില്‍
മലരായ് വിടര്‍ന്നതു മുള്ളായ് മാറും
മധുവായ് നുകര്‍ന്നതു വിഷമായ് മാറും
മനസ്സെന്ന മരതക ദ്വീപില്‍ 
മായാജാലത്തിന്‍ നാട്ടില്‍

ചിത്രമനോഹര സന്ധ്യാശില്‍പ്പികള്‍
ചിത്രം വരയ്ക്കാറുണ്ടവിടെ
സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍
ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ
അവര്‍ണ്ണനീയം - അനിര്‍വ്വചനീയം
ആ നിഴല്‍ നാടകലോകം
മനസ്സെന്ന മരതക ദ്വീപില്‍ 
മായാജാലത്തിന്‍ നാട്ടില്‍

Year
1970

ഹൃദയത്തിനൊരു വാതിൽ

Title in English
Hridayathinoru Vaathil

ഹൃദയത്തിനൊരു വാതിൽ
സ്‌മരണതൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതിൽ

രത്നങ്ങളൊളിക്കും പൊന്നറകൾ
പുഷ്‌പങ്ങൾ വാടിയ മണിയറകൾ
ശില്‌പങ്ങൾ തിളങ്ങുന്ന മച്ചകങ്ങൾ
സർപ്പങ്ങളൊളിക്കുന്ന നിലവറകൾ
തുറന്നാൽ പാമ്പുകൾ പുറത്തു വരും
അടഞ്ഞാൽ രത്‌നങ്ങളിരുട്ടിലാകും
(ഹൃദയത്തിനൊരു..)

കൗമാരം വിടർത്തി കല്‌പനകൾ
യൗവനം കൊളുത്തി മണിദീപങ്ങൾ
അനുരാഗഭാവനാമഞ്ജരികൾ
അവയിന്നു വ്യാമോഹനൊമ്പരങ്ങൾ
കരഞ്ഞാൽ ബന്ധുക്കൾ പരിഹസിക്കും
ചിരിച്ചാൽ ബന്ധങ്ങൾ ഉലഞ്ഞുപോകും