മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്
മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്
മണിത്തെന്നലായ് വാ
ഓടി വാ കളമൊഴികളിൽ നീന്തി വാ
പാടി വാ കതിരൊളികളിൽ ആടി വാ
ഇരുളിലുമകമിഴി തെളിയുക
തൊഴുതുണരുക (മലർത്തോപ്പിതിൽ....)
കുരുന്നോമനക്കൺകളിൽ
പുലർക്കന്യ തൻ പ്രസാദമാം പൂച്ചെണ്ടിതാ
കരൾ ചില്ലയിൽ പറന്നിതാ
പകല്‍പ്പക്ഷികൾ സ്വരാമൃതം തൂകുന്നിതാ
പാടിപ്പാടി പോകാം ചേർന്നാടിപ്പാടി പോകാം
കൂട്ടായെന്നും കൂടെപ്പോകാൻ
ദേവദൂതരാണല്ലോ (മലർത്തോപ്പിതിൽ....)