ആരംഭം
![](/assets/posters/FB_IMG_1520422583676.jpg)
- Read more about ആരംഭം
- Log in or register to post comments
- 2565 views
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന് വേണ്ടി 23 ഗാനങ്ങളെഴുതി ആദ്യത്തെ ഗാനരചയിതാവെന്ന അപൂർവ്വമായ ബഹുമതി നേടിയ വ്യക്തിയാണ് മുതുകുളം രാഘവൻ പിള്ള.
പിൽക്കാലത്ത് ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പല ഗാനങ്ങളും പ്രസിദ്ധി നേടിയവയും ആയിരുന്നു.
1909ൽ വേലുപ്പിള്ളയുടേയും കാർത്ത്യായനി അമ്മയുടേയും മകനായി കായംകുളത്തിനടുത്ത മുതുകുളത്ത് ജനനം.ഒരു കാലഘട്ടത്തിൽ മലയാള നാടകങ്ങളുടേയും സിനിമയുടേയും നടുനായകത്വം വഹിക്കുവാൻ മുതുകുളമായിരുന്നു ഉണ്ടായിരുന്നത്.
ധാരാളം ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിക്കുകയും ഹാസ്യകഥാപാത്രങ്ങളായി അഭിനേതാവെന്ന് തെളിയിക്കുകയും ചെയ്തു.ഒരു പക്ഷേ മലയാളസിനയുടെ ഒരു കാലഘട്ടത്തിന്റെ നെടും തൂണെന്ന് മുതുകുളത്തെ വിശേഷിപ്പിക്കാം.എൺപതുകളുടെ അന്ത്യത്തിൽ അദ്ദേഹം മരിച്ചു.അവിവാഹിതനായിരുന്നു.
തേൻ തുളുമ്പും ഓർമ്മയായ്
വരൂ വരൂ വസന്തമേ
പാതിരാകടമ്പിൽ നീവരൂ വരൂ നിലാക്കിളി
സ്നേഹസാഗരങ്ങളേ സ്വരങ്ങളായ് വരൂ
ശ്യാമരാഗ രാത്രിമുല്ല പൊൻകിനാവിൻ
പൂവരമ്പിൽ പൂക്കാറായല്ലോ
മൃദുവേണുവിൽ കേൾക്കുന്നിതാ
ആശംസ ചൊരിയുന്ന സങ്കീർത്തനം
മാംഗല്ല്യവും മലർമാലയും
തൃക്കയ്യിലേന്തുന്നു വനമുല്ലകൾ
ആരോരുമറിയാതെ ആരുംകാണാതെ
ആത്മാവിൽ നിറയുന്നു ലയസൗരഭം
ഇത്രനാൾ ഇത്രനാൾ എങ്ങുപോയ്
നീയെന്റെ നിനവിലെ കളിതോഴി
കേൾക്കുന്നു ഞാൻ മൺവീണയിൽ
പൊയ്‌പോയ രാവിന്റെ മധുമഞ്ചരി
അറിയുന്നു ഞാൻ സ്മൃതിസന്ധ്യയിൽ
പാർവണ പാൽമഴ പെയ്തൊഴിയും
പാലപ്പൂമണ പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ
കസവണിക്കോടി കണികോടി
ആയിരത്തൊന്ന് തളിർവെറ്റിലയിൽ
സ്വർണ്ണനക്ഷത്ര കളിപ്പാക്ക്
പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ചിലങ്കകൾ കിലുങ്ങും സ്വരമേളം
ആതിരരാവിൻ തിരുവരങ്ങ്
താമരക്കുമ്പിളിൽ ശലഭഗീതം
നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
ആശകൾ നീർത്തും മയിൽപ്പീലി
അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാൽപ്പാമരം കൊണ്ട് കിളിവാതിൽ
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേ വളർന്നൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ
കളിതോഴിമാരൊത്ത് തിരിതെറുത്തു
ഭഗവതികെട്ടിൽ വിളക്കുവെച്ചു
കളിതോഴിമാരൊത്ത് തിരിതെറുത്തു
അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു
കയ്യാലനാലിലും പായാരമോതി
അവരോടും ഇവരോടും പദംപറഞ്ഞു
ഒരുപാടൊരുപാട് സ്വപ്നംകണ്ടവൾ
ആയിരം പൂക്കളിൽ തപസ്സിരുന്നു
പുതുമഴതെളിയിലെ കുളിരാംകുളിര്