മധുവിധുദിനങ്ങൾ

Title in English
Madhuvidhu dinangal

മധുവിധുദിനങ്ങൾ മാതളവനങ്ങൾ
വിളിക്കുന്നു വിളിക്കുന്നു ഹൃദയങ്ങളെ
കൊതിക്കുന്ന ശലഭങ്ങളെ (മധുവിധു...)

പകലും രാവും വിരിയുന്നതവിടെ
പരാഗസുരഭിലപുഷ്പങ്ങൾ
വിണ്ണിൽ നിന്നു പറന്നു വന്നൊരു
വിവാഹജീവിത സ്വപ്നങ്ങൾ (മധുവിധു...)

വാനിൻ ചെരുവിൽ കുങ്കുമം വിൽക്കാൻ
വാസന്തസന്ധ്യകളോടി വരും
താമരപ്പൊയ്കയിൽ കളഭം കലക്കാൻ
തങ്കനിലാവൊളിയോടി വരും  (മധുവിധു...)

ആ മധുവനിയിൽ അനുരാഗത്തിൻ
അനുഭൂതികളാം മോഹിനികൾ
മന്മഥനരുളിയ മണിവീണയുമായ്
മാടി വിളിക്കുന്നു സഖീ നമ്മെ (മധുവിധു...)

ആയിരമായിരം കന്യകമാർ

Title in English
Aayiramayiram kanyakamaar

ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ

അതിലൊരുത്തി മാത്രം മനസ്സിനുള്ളിൽ
അനുവാദമില്ലാതെ വിരുന്നിനെത്തി
സങ്കൽപ്പസീമയിലെ മുന്തിരിക്കുടിലിങ്കൽ
സംഗീതം മൂളിമൂളി വിരുന്നിനെത്തി
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ

പതിനേഴാം ജന്മദിനം പറന്നുവന്നു

Title in English
Pathinezhaam janmadinam

പതിനേഴാം ജന്മദിനം പറന്നുവന്നു - നിന്റെ
പതിനേഴാം ജന്മദിനം പറന്നുവന്നു - ഇന്നു
മധുമാസം നിന്റെമെയ്യിൽ വിരുന്നുവന്നൂ
വിരുന്നുവന്നൂ - വിരുന്നുവന്നൂ
പതിനേഴാം ജന്മദിനം പറന്നു വന്നു

എല്ലാരുമെല്ലാരും സമ്മാനം തന്നു
കൊച്ചു സുന്ദരിക്കായ് എന്തുതരും ഞാൻ
എന്തുതരും ഞാൻ - എന്തുതരും ഞാൻ

മൂവന്തിവാനമൊരു പാവാടതന്നു
പൂങ്കാവുകളോ പൂവുതുന്നിയ ദാവണി തന്നു
വാർമഴവില്ലോടി വന്നു വർണ്ണമാലയായ്
കാമിനി ഞാൻ നിനക്കെന്തു സമ്മാനം നൽകും
സമ്മാനം നൽകും

കനവിൽ ഞാൻ തീർത്ത

Title in English
Kanavil njan theertha

കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു
സുന്ദര യമുനയെന്നോര്‍ത്തതെന്‍ 
തോരാത്ത കണ്ണുനീര്‍ച്ചാലുകളായിരുന്നു
കണ്ണുനീര്‍ച്ചാലുകളായിരുന്നു
കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു

ഞാനിതാ തിരിച്ചെത്തി

Title in English
Njanitha thirichethi

ഞാനിതാ തിരിച്ചെത്തി മത്സഖി പൊയ്പോയോരെൻ
ഗാനസാമ്രാജ്യത്തിന്റെ വീഥിയില്‍ ഭിക്ഷയ്ക്കായി
വീണ്ടുമെന്‍ നാദത്തിന്റെ ശക്തിയാലീ സാമ്രാജ്യം
വീണ്ടെടുക്കുവാൻ എനിയ്ക്കാശയില്ലെന്നാകിലും
ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ
കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടേ

താരുണ്യസ്വപ്നത്തിന്റെ പൂവനപൊയ്കയിതില്‍
പ്രേമത്തിന്‍ നീരിനായി ദാഹിച്ചു വന്നവള്‍ ഞാന്‍ - 
ദാഹിച്ചു വന്നവള്‍ ഞാന്‍ 
(താരുണ്യ... )

പകലവനിന്ന് മറയുമ്പോൾ

Title in English
Pakalavaninnu marayumbol

പകലവനിന്ന് മറയുമ്പോൾ
അകിലുപുകച്ച മുറിയ്ക്കുള്ളിൽ
പനിമതിബിംബമുദിത്തപോൽ
പുതുമണവാട്ടി - ഏഴാം
ബഹറിനകത്തൊരു ഹൂറിയാകും
മണിമറിമാൻ കുട്ടീ
(പകലവനിന്ന്... )

തരിവളയിട്ട കരം കൊട്ടി
തരമൊടുകിസ്സകൾ പലതും കെട്ടി
കളിചിരിയോടെ മൊഞ്ചുകലർന്ന
കളമൊഴിമാരെത്തി - പലപല
കുളിരണിവിശറികളത്തറിൽ മുക്കി
പുതുമകൾകാട്ടീടൂം

ഹുസ്നുൽ ജമാലായ് വരുമപ്പോൾ
പുതുമണിമാരൻ മണവാളൻ
മടുമലർമൊട്ടിന്നടുത്തെത്തും 
കരിവരിവണ്ടായി - പിന്നെ
കരളിലുദിത്ത ഖമർപോലെ
കുളിർപകരും ഖൽബിൽ

ഹരികൃഷ്ണാ കൃഷ്ണാ

Title in English
Harikrishna krishna

ഹരികൃഷ്ണാ കൃഷ്ണാ ഹരികൃഷ്ണാ കൃഷ്ണാ
ഗുരുവായൂർ വാസാ ഭുവനേശാ
ചരണ പങ്കജയുഗളം ഞങ്ങൾക്ക്
ശരണമെന്നെന്നും മുകിൽ വർണ്ണാ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...)

നീലപ്പീലികൾ നിരനിരയായ് കുത്തി
നിറുകയിൽ കൊണ്ടച്ചുരുൾ കെട്ടി
മണിവേണുവൂതും കമനീയാംഗമീ
മനതാരിൻ കണ്ണിൽ തെളിയേണം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...)

ദുരിതരാശിയും മരണഭീതിയും
നരകദാവാഗ്നി എരിയിക്കെ
കെടുത്തും വർഷവും ധനവും മിത്രവും
അടുത്ത ബന്ധുവുമവിടുന്നേ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...)

താരുണ്യപ്പൊയ്കയിൽ നിന്നൊരു

Title in English
Tharunya poikayil

താരുണ്യപ്പൊയ്കയിൽ നിന്നൊരു
താമരമലർ നുള്ളിയെടുത്തു
മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ
മാരന്റെ മാറു നോക്കി മലരമ്പെയ്തു 
(താരുണ്യ...)

കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു
കവിത കുറിച്ചപ്പോൾ
ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ
അറിയാതാടിപ്പാടീ ഞാൻ
(കൈവിരൽ...)

കിളിവാതിൽ തുറന്നപ്പോൾ
കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു
(താരുണ്യ..)

അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ

Title in English
Alliyambal poovukale

അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ
മുല്ലമലർ ബാണനെന്നെ
തല്ലിയതും നുള്ളിയതും
അല്ലിയാമ്പൽ പൂവുകളേ കണ്ടുവോ
അന്തിവെയിൽ പൊന്നലയിൽ നീന്തി വന്നെന്റെ
അന്തികത്തിൽ വന്നണഞ്ഞു
കണ്ണുകൾ പൊത്തി 
(അല്ലിയാമ്പൽ..)

കന്നത്തങ്ങൾ കൂട്ടുകാരൻ ചൊല്ലിയതെല്ലാം
പൊന്നലരിക്കാടുകളേ നിങ്ങൾ കേട്ടുവോ
(അല്ലിയാമ്പൽ..)

മന്മനസ്സിൻ മാളികയിൽ താമസിയ്നായ്
സമ്മതത്തിനു കാത്തു നിൽക്കാനെത്തിയ തോഴൻ
എൻ കഴുത്തിൽ ഹർഷപുഷ്പ മാലയിട്ടപ്പോൾ
തങ്കമുകിൽ കന്യകളേ നിങ്ങൾ നോക്കിയോ
(അല്ലിയാമ്പൽ..)

ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ

Title in English
Olathil ozhukunna

ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ
താളം തെറ്റിയ ജീവിതമേ
എന്തെല്ലാം വേഷങ്ങൾ എന്തെല്ലാം ഭാവങ്ങൾ
നിൻ ചുറ്റും  കാണുന്നു നാടകത്തിൽ 
(ഓളത്തിൽ...)

കുറ്റപ്പെടുത്തുവാൻ കൂരമ്പു പായിക്കും
ഉറ്റവരുണ്ടല്ലോ നിന്റെ ചുറ്റും
ജീവന്റെ ജീവനിൽ പ്രേമം തെളിക്കുന്ന
പൂവു പോലുള്ളൊരു കാമിനിയും 
(ഓളത്തിൽ...)

ദാഹം ശമിപ്പിക്കാൻ അമൃതം പകരുന്ന
സ്നേഹത്തിൻ പാലാഴി നിൻ ജനനി
കൈക്കുമ്പിൾ നീട്ടുമ്പോൾ കൈനീട്ടം നൽകുന്നു
മക്കൾക്കും മാതാവു വാത്സല്യത്താൽ
(ഓളത്തിൽ... )