ഹിന്ദു ഭക്തിഗാനങ്ങൾ

പനിനീർകാവടി പൂക്കാവടി

പനിനീർകാവടി പൂക്കാവടി

പവിഴക്കാവടി പാൽക്കാവടി

മകരപ്പുലരിക്കു വർണ്ണമേകി

മാനവമൈത്രിതൻ ഗീതിപാടി

മലയാളക്കരയാകെ വരവായിടും ദിനം

തൃപ്പുലിയൂരിലെ പൊൻകാവടി

തൃപ്പുകളാർന്നിടും തേൻകാവടി

 

കരകളിലാമോദം കുളിർമഴപെയ്യുമ്പോൾ

കരളുകളൊന്നെന്നപോലെ

ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോൾ

ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോ-

ളരികിലുണ്ടെന്നതു പോലെ, അവ-

തിരുവുൽസവനാളിൽ

തിരുവുൽസവനാളിൽ കാവടി-

യാടീ പൂങ്കാറ്റ്, തൃ-

പ്പുലിയൂർക്കരവാഴും ദേവനു

തിരുവാകച്ചാർത്ത്

തെക്കുനിന്നതു കൂടാനെത്തീ

ചെറുനാട്ടിലെഗുഹനുണ്ണി

വടക്കിരിക്കും ചേട്ടൻ തുമ്പി-

ക്കൈയൻ കൂടവിടെത്തി 

അമ്പലമുറ്റത്തൻപൊടുസോദര-

രമ്പോ കളിയാടീ

 

ഉണ്ണികൾ തൻ കളിവേലകൾ കണ്ടക-

താരു കുളിർത്തു രമാകാന്തൻ

തൃപ്പുലിയൂരപ്പനെഴുന്നള്ളുന്നു

തൃപ്പുലിയൂരപ്പനെഴുന്നള്ളുന്നു

തിരുമുന്നിൽ പാലാഴി ഒഴുകീടുന്നു

ആറാട്ടിനൊരുങ്ങുന്ന ഭഗവാന്റെ വിഗ്രഹം

അഞ്ജലീ ബദ്ധനായ് നോക്കി നിന്നൂ, ഞാൻ

ആനക്കൊട്ടിലിൻ അരികിൽ നിന്നു

 

ജയനും വിജയനും കാവൽ നില്ക്കും ശ്രീ-

ഗോപുരവാതിലിലൂടെ

കല്പ്പടവുകളേറി വന്നിടുന്നൂ ഭക്തർ

പൊൽത്തിടമ്പൊരുനോക്കു കാണാൻ, മുന്നിൽ

ഉൽസവക്കാണിക്കയേകാൻ

 

നാന്മുഖ ശങ്കര മൂർത്തികൾ ദേവകൾ

കരുണാ വാരിധേ

കരുണാ വാരിധേ..., ദുഃഖ-

ക്കടലേഴും താണ്ടി നിൻ തിരുമുൻപിലെത്തുമ്പോൾ

കണ്ണു തുറക്കേണമേ

നേരുകളേതെന്നറിയാത്തൊരെന്നെയും

നേർവഴി കാട്ടേണമേ, എന്നും

നീ തുണയാകേണമേ

 

പലപലജന്മമമണിഞ്ഞു വലഞ്ഞൊരു

പതിരുകണക്കീ മണ്ണിൽ

അജ്ഞാതവാസത്തിൻ കഥയൊന്നുമോർക്കാതെ

കണ്ടു ചിരിച്ചെത്ര ഞാൻ, പിന്നെ

നൊന്തു കരഞ്ഞെത്ര ഞാൻ

വലഞ്ഞു പോയി അയ്യോ തളർന്നു പോയി

തൃപ്പുലിയൂർ തേവരേ

തൃപ്പുലിയൂർ തേവരേ

തൃപ്പുലിയൂർ തേവരേ

അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ

അരികിലിതാ കാത്തു നില്പ്പൂ, നിന്റെ

അലിവിനായ് ഞാൻ കാത്തു നില്പ്പൂ

 

ഒന്നും തരാനില്ല ഉള്ളതെന്നുള്ളിലായ്

ഉള്ളൊരീ ഗാനമല്ലാതെയൊന്നും

നേദിക്കുവാൻ പള്ളിവേട്ടയാടും മുൻപിൽ

ഈയശ്രുപൂക്കളല്ലാതെയൊന്നും

സ്വീകരിക്കൂ ഹരേ സ്വീകരിക്കൂ

അടിയനേകും ഉപഹാരം

 

ആയിരം കൈകളിൽ

Title in English
Ayiram kaikalil

[ഓം ഹരിഃ ശ്രീ ഗണപതയേ നമഃ

അവിഘ്നമസ്തു ശ്രീഗുരവേ നമഃ]

 

കൗസല്യാ സുപ്രജാ രാമപൂർവ്വാ

സന്ധ്യാ പ്രവർത്തതേ

ഉത്തിഷ്ഠ നരശാർദ്ദൂലാ

കർത്തവ്യം ദൈവമാഹ്ന്വികം

 

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ

ഉത്തിഷ്ഠ ഗരുഡദ്ധ്വജഃ

ഉത്തിഷ്ഠ വ്യാഘ്രപുരാധീശാ

ത്രൈലോക്യം മംഗളം കുരുഃ

 

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

 

Year
2010

തൃപ്പുലിയൂർ ഗണപതിയേ

തൃപ്പുലിയൂർ ഗണപതിയേ.......

തൃപ്പുലിയൂർ ഗണപതിയേ......., തിരു-

വുള്ളം കനിഞ്ഞേഴയാമെന്റെ ഉള്ളിലെ

പൊള്ളുന്ന ദുഃഖങ്ങൾ തീർത്തുതരൂ, കയ്യി-

ലുള്ളൊരീ കാഴ്ച നീ സ്വീകരിക്കൂ, എന്നെ

അനുഗ്രഹിക്കൂ...

 

അടിയന്റെ മനസ്സിൽ നിനയ്ക്കുമ്പൊളൊക്കെയും

അരികിൽ വരുന്നതു ഞാനറിവൂ

എഴുതുവാനാകാതെ ഞാൻ കുഴഞ്ഞീടുമ്പോൾ

വഴികാട്ടി നീ മുന്നിൽ നിന്നിടുന്നു, എന്റെ

അഴൽ തീർത്തു നീ വരം നല്കിടുന്നു.

വേൽ‌മുരുകാ ശ്രീമുരുകാ

വേൽ‌മുരുകാ ശ്രീമുരുകാ

നീലമയിലേറുമയ്യാ

നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ

പാട്ടുകേട്ടു തുള്ളിയാടി വാ വാ

വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ

തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ

പ്രണവാമൃതമുണരും വേളയായ്

 

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന

മോഹമൊന്നു സത്യമായിടാനായ്

നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ

മാലചാർത്തി മുക്തി നേടുവാനായ്

തമ്പുരാനേ പരനേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ

സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-

ശങ്കകൾ നീക്കുകില്ലേ

തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും

തുമ്പങ്ങളമ്പോടൊടുക്കും അമ്പോട്ടീ എന്റെ

സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-

ശങ്കകൾ നീക്കുകില്ലേ

 

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ

ഊരുമൂവുരുചുട്ടീടാൻ മൂന്നു നിമിഷങ്ങൾ

ãപ്പടിക്കല്ലിൽ കൊട്ടത്തേങ്ങയുടച്ചും, പൂജയേതും കുറിച്ചും,

ശിങ്കാരവേലനേ

[ഹരഹരോ ഹര ഹര


ഹരഹരോ ഹര ഹര


വേലായുധസ്വാമിക്ക് ഹരഹരോ ഹര ഹര


ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹരഹരോ ഹര ഹര


ചെറിയനാട്ടാണ്ടവന് ഹരഹരോ ഹര ഹര]


 


വേൽ‌മുരുകാ ഹരോ ഹരാ


ശ്രീമുരുകാ ഹരോ ഹര


വേലവനേ ഹരോ ഹരാ


വേലായുധാ ഹരോ ഹര


 


ശിങ്കാര വേലനേ ശ്രീകണ്ഠപുത്രനേ


സിന്ദൂരവർണ്ണനേ ചെറുനാട്ടിൽ വാസനേ