വേൽ‌മുരുകാ ശ്രീമുരുകാ

വേൽ‌മുരുകാ ശ്രീമുരുകാ

നീലമയിലേറുമയ്യാ

നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ

പാട്ടുകേട്ടു തുള്ളിയാടി വാ വാ

വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ

തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ

പ്രണവാമൃതമുണരും വേളയായ്

 

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന

മോഹമൊന്നു സത്യമായിടാനായ്

നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ

മാലചാർത്തി മുക്തി നേടുവാനായ്

നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ

ശരവണനേ ശരണം ശിവമകനേ

 

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]

 

ദേവനായകാ വിഭോ കനിഞ്ഞു താതനന്നുരച്ച

വേദമന്ത്രസാരമിറ്റു നീ താ

ദീനനാമിവൻ ദിനം ദിനം കൊതിച്ചു വന്നുമുന്നിൽ

ഏകനായ് മടങ്ങിടുന്നു വേലാ

നാദരൂപനല്ലേ നീചെറുനാടിനുണ്ണിയല്ലേ

അഴലൊഴിയാനഭയം ഇവനരുളൂ

 

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]