ഭാര്യ ഒന്ന് മക്കൾ മൂന്ന്
- Read more about ഭാര്യ ഒന്ന് മക്കൾ മൂന്ന്
- 1984 views
ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരൽക്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്
നർത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യുഷദിനകരകിരണങ്ങളേ
നിങ്ങൾക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാർക്കാണ്
സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ..
സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ
ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ
പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ
കറുത്ത വാവുമായ് പണ്ടവളാടിയ
കപടനാടകമറിയാതെ
പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ
ആകാശയമുനാപുളിനത്തിൽ വെച്ചാ
രാഗികൾ പരസ്പരം കണ്ടുമുട്ടി
അശോകമലർവന മണ്ഡപനടയിൽ
അമ്പിളിയവളെ പരിണയിച്ചൂ
അമ്പിളിയവളെ പരിണയിച്ചൂ
പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ
കാമുകനീക്കഥയൊന്നുമറിഞ്ഞില്ല
കണ്ടവരാരും പറഞ്ഞില്ല
പ്രേമവഞ്ചനയിതു വിവരിക്കാനായ്
സാഗരവും കാറ്റും വിതുമ്പുന്നൂ
സാഗരവും കാറ്റും വിതുമ്പുന്നൂ
കണ്മുനയാൽ ശരമെയ്യും
പുഞ്ചിരിയാൽ പൂവെറിയും
താമരവള്ളിക്കൈയാൽ ആ
കാമുകനെ ഞാൻ കെട്ടിയിടും ആ
കാമുകനെ ഞാൻ കെട്ടിയിടും (കണ്മുനയാൽ..)
മനസ്സാകും കിളിയിരുന്നു
മനസ്സമ്മതം മൂളുമ്പോൾ
നാണത്താലെൻ കവിളിണയിൽ
നാലുമണിപ്പൂ വിരിയും (കണ്മുനയാൽ..)
മധുവിധുവിൻ രജനികളിൽ
അധരങ്ങൾ മന്ദമന്ദം
മധുരം കിള്ളിക്കൊടുക്കുമ്പോൾ
മണവാളൻ മതിമറക്കും (കണ്മുനയാൽ...)
വെണ്‍ തിങ്കളിന്നൊരു മണവാട്ടി
വെളുവെളെച്ചിരിക്കുന്ന മണവാട്ടി
മഴമുകില്‍ മാലയാല്‍ മന്ത്രകോടിപുതച്ചവള്‍
മധുരം നുണയുന്ന മണവാട്ടി
നവവധുതന്നുടെ കവിളത്തു തെളിയുന്ന
മഴവില്ലുകാണാനെന്തു ഭംഗി
മണവാളച്ചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന
മന്ദാരപ്പൂകാണാന്‍ എന്തു ഭംഗി
(വെണ്‍ തിങ്കൾ..)
അയലത്തെ തോഴിമാര്‍ അതുമിതും പറഞ്ഞും
കൊണ്ടടക്കിച്ചിരിക്കുന്ന മുഹൂര്‍ത്തത്തില്‍
മധുരം കിള്ളുമ്പോള്‍ ചെക്കന്റെ മനസ്സിലെ
മധുമാരി എങ്ങനെ വര്‍ണ്ണിക്കാന്‍
(വെണ്‍ തിങ്കള്‍..)
മായല്ലേ രാഗമഴവില്ലേ
മായല്ലേ രാഗമഴവില്ലേ
മധുപൊഴിയും മാസമല്ലേ
എനിക്കു മധുരപ്പതിനേഴല്ലേ
അല്ലേ അല്ലേ അല്ലേ
(മായല്ലേ...)
മദിരാപാത്രം കൈയ്യുകളിൽ
മന്ദഹാസം ചുണ്ടുകളിൽ
മനസ്സിനുള്ളിൽ വളർന്നിടുന്നു ദാഹം
ദാഹം ദാഹം ദാഹം
മായല്ലേ രാഗമഴവില്ലേ
വിരഹം തുള്ളും മാർവിടവും
വികാരമൊഴുകും കണ്ണുകളും
തുളുമ്പീടുന്നു തുടിച്ചീടുന്നു മോഹം
മോഹം മോഹം മോഹം
(മായല്ലേ...)
മാനത്തൊരു കാവടിയാട്ടം
മാലക്കാവടിയാട്ടം
മനസ്സിൽ താരുണ്യത്തിൻ
മാദകമാം തിരനോട്ടം
മാനത്തൊരു കാവടിയാട്ടം
മാലക്കാവടിയാട്ടം
താഴത്തു - ഓഹോ താഴത്ത്
കാറ്റിന്റെ താളമേളം - മേളം
ചാരത്തു തരംഗത്തിൻ ചൊല്ലിയാട്ടം - ആട്ടം
സാഗരമാം സുന്ദരിയിന്നൊരു
സൗന്ദര്യധാമം - ധാമം
നീലച്ചവാനത്തിനു മൂകപ്രേമം - പ്രേമം
പ്രേമം - പ്രേമം
(മാനത്തൊരു...)
വാരിധി ആഹാഹാ വാരിധി
നീയൊരു രാജകുമാരി
വാ തുറന്നാൽ മുത്തുവീഴും രാജകുമാരി
ദൂരദൂരചക്രവാളം നിന്റെ കൊട്ടാരം
പാരിജാതവാടിയിലെ പവിഴക്കൊട്ടാരം
ആകാശത്തിനു മൗനം
അലയാഴിക്കോ ഗാനം നടനം
ആകാശത്തിനു മൗനം
താരകനൂപുരം ചാർത്തി
വാർതിങ്കൾ മേനക താളം ചവുട്ടി
വിളിച്ചുണർത്തി പുൽകിയിട്ടും
വിശ്വാമിത്രനു മൗനം
ആകാശത്തിനു മൗനം
കഴിഞ്ഞു പോയ യുഗങ്ങൾ
കാലമാം പുലിയുടെ നീണ്ട നഖങ്ങൾ
മാന്തിയിട്ടും നിണമൂറിയിട്ടും
മഹർഷി ഇന്നും ധ്യാനം
ആകാശത്തിനു മൗനം
അബലകൾ ചപലകൾ അലകൾ
ചിരിയും കരച്ചിലും അവയുടെ കലകൾ
അബലകൾ ചപലകൾ അലകൾ
ചിരിയും കരച്ചിലും അവയുടെ കലകൾ
അശ്ലേഷിക്കാൻ കൈ നീട്ടീട്ടും
അചഞ്ചലനല്ലോ തീരം
ആകാശത്തിനു മൗനം
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
ഏതു മായാ യവനികയ്ക്കപ്പുറം
ശാരദ ചിത്തയായ് നീയിരുന്നു
ഹേമന്തരജനിതന്‍ കംബളം പുതച്ചു
ഏതോ തമസ്സില്‍ നീ മയങ്ങീ
ഏതോ തമസ്സില്‍ നീ മയങ്ങീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി
അമ്മതൻ നീലച്ച കണ്ണുകളും
അച്ഛന്റെ നേർത്തുള്ള ചുണ്ടുകളും
ആരെയും കൊതിപ്പിക്കും പുഞ്ചിരിയും
ആർക്കു വേണം ഇവനെ ആർക്കു വേണം
ചിരിച്ചാൽ മുത്തു വീഴും ചിരിക്കുടുക്കേ
ഒന്നു ചിരിക്കൂ നീ എന്റെ മനംകുളിർക്കെ
അമ്മയോ ഓടി വന്നുമ്മ വെയ്ക്കും
അച്ഛൻ മരംപോൽ നോക്കി നിൽക്കും
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി