നാടകഗാനങ്ങൾ

ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു

 

ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളി ചങ്ങാലി പൈങ്കിളി കൂടും വിട്ടിങ്ങോട്ടു പോരാമോ

അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...

തൂവൽ ചുണ്ടിനാൽ ചീകി മിനുക്കിയ പൂവൻ ചങ്ങാലി ചോദിച്ചു (2)
മഞ്ഞു വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ (2)
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് നാണിച്ചു(2)

മെഴുകുതിരികളേ മെഴുകുതിരികളേ

മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ
(മെഴുകുതിരികളേ ...)

താരകൾ തൻ മതിലകത്ത്
തലമുറകൾക്കപ്പുറത്ത്
താരകൾ തൻ മതിലകത്ത് മതിലകത്ത്
തലമുറകൾക്കപ്പുറത്ത്
കണ്ടുമുട്ടിയ കാമുകരുടെ കഥയറിയാമോ
കാമുകരുടെ കഥയറിയാമോ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ

പാമ്പിഴയും താഴ്വരയിൽ
പാപികളുടെ താഴ്വരയിൽ (2)
കനി പറിച്ച കയ്യുകളാൽ കറ പിടിച്ച കൈയ്യുകളാൽ
പറുദീസകൾ പണിതുയർത്തിയ കഥയറിയാമോ
പണിതുയർത്തിയ കഥയറിയാമോ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ

കണ്മുന്നിൽ നിന്നു

 

കണ്മുന്നിൽ നിന്നു ചിരിക്കും
കാണാതെ വന്നു കഴുത്തു ഞെരിക്കും
(കണ്മുന്നിൽ...)

മാന്യത നടിച്ചു നടക്കും നിങ്ങൾ
മനുഷ്യരാണെന്നാരു പറഞ്ഞു നിങ്ങൾ
മനുഷ്യരാണെന്നാരു പറഞ്ഞു
(കണ്മുന്നിൽ...)

പരിഷ്കാരം തുന്നിത്തന്നൊരു
പട്ടുകുപ്പായത്തിൽ നിങ്ങടെ
പട്ടുക്കുപ്പായത്തിൽ
പൊട്ടിപ്പഴുതിട്ടു പൊറ്റ പിടിച്ചൊരു
കുഷ്ഠപ്പുണ്ണാണ് ഹൃദയം നിങ്ങടെ
കുഷ്ഠപ്പുണ്ണാണ് ഹൃദയം
(കണ്മുന്നിൽ...)

കാറ്റേ നല്ല കാറ്റേ

 

കാറ്റേ നല്ല കാറ്റേ വരൂ നീർമണിക്കാറ്റേ (2)
നീയുണ്ടോ കൊണ്ടു വന്നൂ നിന്റെ വിമാനം
പുഷ്പവിമാനം

മിന്നാമിന്നിന്റെ പൊന്നും കിങ്ങിണി കൊണ്ടുവരാമോ
താമരപ്പൂങ്കാവനത്തിൽ താമസിക്കാമോ
താമസിക്കാമോ

ഒന്നാം കുന്നിൽ ചക്കരക്കുന്നിൽ
മൺകുടിലൂണ്ടാക്കാൻ
മണ്മതിലിൻ തോളിലിരുത്തി കൊണ്ടു പോകാമോ
കണ്ണൻ ചിരട്ടയിൽ മണ്ണും വാരി കഞ്ഞി വെയ്ക്കേണം
കൊന്നമരപൂന്തണലിൽ ഉണ്ണാൻ ചെല്ലേണം

 

തന്നാനതാനിന്നൈ

 

തന്നാനത്താനിന്നൈ തന്നാനത്താനിന്നൈ
താനിന്നൈ തന്നാനാനൈ താനിന്നൈ തന്നാനെ
അല്ലാതിരുപ്പേരും സ്തുതിയും സ്വലാവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത വേദാന്തമ്പർ താന

ആലം ഉടയവൻ ഏകൻ അരുളാലെ
ആയേ മുഹമ്മദ് അവർകള് ആയോവർ

എല്ലാ തിളയിലും വൻ തിള ആയോവർ
എല്ലാ ദിശയിലും കേളി മികച്ചോവർ
സുൽത്താൻ ഉൽ ഔലിയ്യാ എന്നു പേരുള്ളവർ
സെയ്ത് അവൃദായും ബാബയുമായോവർ

ആകാശത്തിന്മേലും ഭൂമിക്കു താഴെയും
അവരെക്കൊടിനീളം അത്തിരുവുല്ലോവർ
ഷെയ്ക്ക് അബ്ദുൾഖാദർ ജയ്ലാനി എന്നോവർ
പാരിലെ വെൺന പോൽ ബൈത്താക്കി ചൊല്ലുന്നേ
ഭാഗ്യമുള്ളവർ ഇതിനെ പടച്ചോവർ
 

മയിൽപ്പീലി കണ്ണുകൾ തോറും

 

മയില്‍പ്പീലി കണ്ണുകൾ തോറും
മയ്യെഴുതിയ കയ്യുകളേ
ചക്രവാളച്ചുമരുകൾ തോറും
ചിത്രമെഴുതും കൈയ്യുകളേ

വസന്തപുഷ്പവിതാനമൊരുക്കാൻ
വന്നാട്ടെ വന്നാട്ടെ എൻ
മനസ്സിലുള്ളൊരു ദേവതയാൾക്കൊരു
മംഗല്യക്കുറി വേണം

നിരന്ന തിങ്കൾതിരു നെറ്റിയിലൊരു
സിന്ദൂരക്കുറി വേണം എൻ
മനസ്സു തേടും പെൺകൊടിയാൾക്കൊരു
മംഗല്യക്കുറി വേണം

 

അമ്മ അരിവാൾ അടിമത്തം

 

അമ്മ അരിവാൾ അടിമത്തം
അ..അ..അ...
ഇമ്പം ഇടവം..ഇടിമിന്നൽ
ഇ...ഇ...ഇ..
ഉപ്പ് ഉടമ ഉടമസ്ഥൻ
ഉ... ഉ.... ഉ....
ഒന്ന് ഒന്ന് ഒത്തൊരുമ
ഒ..ഒ..ഒ..

അമ്മ അരിവാൾ അടിമത്തം
ഇമ്പം ഇടവം ഇടിമിന്നൽ
ഉപ്പ് ഉടമ ഉടമസ്ഥൻ
ഒന്ന് ഒന്ന് ഒത്തൊരുമ

ക കറ്റ കന്നിവയൽ
ച ചങ്ങല ചമ്മട്ടി
ത തമ്പ്രാൻ തന്നാട്ടം
പ പ്ട്ടിണി പാവങ്ങൾ
അങ്ങിനെയങ്ങനെ ഒന്നൊന്നായ്
എല്ലാം നമ്മൾ പഠിക്കേണം
പഠിക്കാലോ പഠിക്കാം പഠിക്കാം

കാർമേഘങ്ങൾ നിരക്കുമ്പോൾ
ഇടവപ്പാതി ചുരത്തുന്നു
പണിയാളന്മാർ പാടത്തിറങ്ങി
ഉഴുതു മറിച്ചി നിരത്തുന്നു

കൊഞ്ചും മൈനേ

 

സാവിത്രി : കൊഞ്ചും മൈനേ
തത്ത : എൻ സാവിത്രി
എൻ ചങ്ങാതി
എന്റെമ്പ്രാട്ടീ
കൊട്ടും കുരവയുമില്ലാതല്ലോ എനിക്ക് കല്യാണം
നിനക്കോ കളവാണീ
എനിക്കും കല്യാണം

ഒന്നാനാം കുന്നിൽ ഓരടിമലയിൽ
ഓടക്കുഴൽ വിളി കേൾകുമ്പോൾ
കേൾക്കുമ്പോൾ കേൾക്കുമ്പോൾ
കരളിൻ കുളിരിൻ പൂവുകൾ വിരിയുമ്പോൾ
എനിക്ക് മാല തരും
നിനക്കോ കളവാണീ
എനിക്കും മാല തരും

ഇന്നത്തെ നിലാവിൻ കനകത്തേരിൽ
കാർമുകിൽ വർണ്ണനൊരുങ്ങിവരും
ആഹാ ചാത്തനോ
കരളിൻ ചൊടിയിൽ മധുരക്കനി പോലെ
മുത്തമെനിക്കു തരും
നിനക്കോ കളവാണീ
എനിക്കും തരുമല്ലോ മുത്തം

ആയിരം സൂര്യചന്ദ്രന്മാർ

 

ആയിരം സൂര്യചന്ദ്രന്മാർ ചൂടിച്ച
പ്രതിഭാകിരീടവും
കാലത്രയകലാക്ഷേത്രനടയിൽ
അക്ഷരപ്പൊൻ വിളക്കും
കൈരളീ നിൻ കബരിയിലണിയാൻ
ഏഴാമിന്ദ്രിയസത്തും
ആരേ നൽകി ആ കുമാരകവിയെ
കുമ്പിട്ടു നില്പൂ കാലം
കാർമേഘങ്ങൾ നിരക്കുമ്പോൾ
ഇടവപ്പാതി ചുരത്തുന്നു
പണിയാളന്മാർ നിരത്തുന്നു

ചിരുത തിരുത ചെറുതേയി
ഞാറു നടുന്നവർ പാടുന്നു
ഞാറ്റുവേലകൾ കഴിയുന്നു
കതിരു വിടർന്നു വിളയുന്നു

അരിവാളുകൾ കൊയ്തു കൂട്ടുന്നു
ചെറുമൻ ചെറുമി മെതിയ്ക്കുന്നു
മേലാളർ നെന്മണി മുത്തുകളൊക്കെ
അറയിൽ കൊണ്ടു നിറയ്ക്കുന്നു

പാല പൂത്തു പൂക്കൈത പൂത്തു

 

പാല പൂത്തു പൂക്കൈത പൂത്തു
ചൈത്രപൗർണ്ണമി സന്ധ്യയിൽ
ഏകയായ് രാഗലോലയായ് ശോക
മൂകയായൊരു കന്യക
പൂക്കളാകെ ചിതറി വീണു
മണ്ഡപമണിവാതിലിൽ
കാളിദാസശകുന്തളയാമിവൾ
ദുഷ്യന്തനെത്തേടി നിൽക്കുന്നു
ജീവരാഗം തേടിടവെ രാവിതുണർന്നീടുന്നൂ
ഹൃദയവീണ മോഹിക്കുന്നു
കാമുകാ നിൻ കരാംഗുലി