പെണ്ണിന്റെ ചെഞ്ചുണ്ടിൽ -വിനീത്
- Read more about പെണ്ണിന്റെ ചെഞ്ചുണ്ടിൽ -വിനീത്
- 2 comments
- Log in or register to post comments
- 3799 views
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ -
കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ - നല്ല സുറുമ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കല്യാണപ്പെണ്ണു വന്നു മുൻപിൽ നിന്നപ്പോൾ
വെള്ളെഴുത്തു വന്നു പെട്ടു പുള്ളി വലഞ്ഞു
കയ്യുകൊണ്ടു മറ്റൊരു പെണ്ണിൻ കഴുത്തു തപ്പുമ്പോൾ
കണ്ണാടി എടുത്തു നീട്ടി മറ്റൊരു വീരൻ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കുമുദിനികൾ കളഭം പൂശി
പ്രമദവനം പൂമണം വീശി
കുസുമശരൻ കാത്തു നിൽപൂ രാധികേ
(കുമുദിനികൾ...)
രാഗവിവശനാകും യദുനാഥൻ നിന്നെ
രാസനടനത്തിനു വിളിക്കുന്നു
കാലിലെ ചിലങ്കയും കബരീപുഷ്പങ്ങളും
നീലനിചോളവും അണിയൂ
വേഗമണയൂ സഖീ
(കുമുദിനികൾ...)
ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
കൈശികം മാടിയ രേഖയിങ്കൽ നവ-
കാശ്മീരസിന്ദൂര ധൂളി തൂവി
നീലാഞ്ജനം കൊണ്ട് കണ്ണെഴുതി നല്ല
മാലേയലേപനം മാറിലണിഞ്ഞു
ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
തിലകം ചാർത്തി
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതി
മനസ്സിലെ താമരത്തളിരിൽ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
അതിലെ നായകൻ നീയല്ലോ
അതിലെ നായിക ഞാനല്ലോ
അതിലെ ശ്യാമള വനവീഥികളിലെ
മുരളീഗായകൻ നീയല്ലോ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മധുരഭാവനാചിത്രകാരൻ
മഴവിൽക്കൊടിയുടെ മുനയാലെ
തങ്കക്കിനാവിൻ ഭിത്തിയിലെഴുതി
സങ്കൽപസുന്ദര ചിത്രങ്ങൾ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
എന്റെ വീടിനു ചുമരുകളില്ലാ ആഹാഹാ
എൻ മനസ്സിനു മതിലില്ലാ ഓഹോഹോ
എന്റെ വയലിനു വേലികളില്ലാ
എൻ ധനത്തിനളവില്ലാ
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
വിശാലനീലാകാശം
എന്റെ വീടിനു മേലെ മേലാപ്പ്
ഭൂമിയാകും തറയുടെ മേലേ
ശ്യാമമരതകപ്പട്ടു വിരിപ്പ്
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
പൂക്കളും ഉഡുക്കളും വിളയും വയൽ
പുത്തൻ മേഘങ്ങൾ നനയ്ക്കുന്നു
മാരിവില്ലുകൾ വരമ്പുകളാകും
മഴയും വെയിലും - കൊയ്ത്തും മെതിയും
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ
പത്തനംതിട്ട സ്വദേശി. പാലക്കാട് സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബി എ ബിരുദം പൂർത്തിയാക്കി. ചലച്ചിത്രഗാന പിന്നണിഗായകനാവുക എന്ന ലക്ഷ്യത്തോടെ 1971ൽ മദ്രാസിലേക്ക് വണ്ടി കയറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്മാരിലൊരുവനായി തുടങ്ങിയെങ്കിലും ചലച്ചിത്ര മേഖലയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. അയിരൂർ സദാശിവൻ, ശ്രീകാന്ത്, കാർത്തികേയൻ എന്നിവരൊക്കെ ആയിരുന്നു ശശിധരനോടൊപ്പമുണ്ടായിരുന്ന ദേവരാജന്റെ സംഘത്തിലെ മറ്റ് ഗായകർ. ഏട്ട് വർഷത്തോളം കാത്തു നിന്നെങ്കിലും കൂടുതൽ നല്ല ഗാനങ്ങൾ പാടാൻ അവസരം കൈവരാതെ ശശിധരൻ ഡൽഹിയിലേക്കു പുറപ്പെട്ടു. ഡിസ്റ്റിംഗ്ഷനോടെ ബി ഏ ബിരുദം എടുത്തതിനാൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ എം എക്ക് അഡ്മിഷൻ കരസ്ഥമാക്കി, കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിച്ചു.
എം എ കഴിഞ്ഞ് നാട്ടിലെത്തിയ ശശിധരൻ പാലക്കാട്ടെ ചിറ്റൂർ സംഗീത കോളേജിൽ ജൂനിയർ ലക്ചററായി ജോലി നോക്കി. പാലക്കാട്ട് തന്നെ സ്ഥിരതാമസമാക്കിയ ശശിധരൻ ചിറ്റൂർ സംഗീത കോളേജിൽ നിന്ന് സീനിയർ പ്രൊഫസർ ആയാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന് പാലക്കാട് സ്വരലയ സംഗീത സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു .ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ വിജയികളെ ഉൾപ്പെടുത്തി ഭഗവദ്ഗീത അടിസ്ഥാനമാക്കി ഒരു ആൽബം അടുത്തിടെ പുറത്തിറക്കിയിരുന്നു. മൂന്ന് പെണ്മക്കളും ഭാര്യയുമുൾപ്പെട്ട കുടുംബവുമായി പാലക്കാട് താമസിക്കുന്നു..
വിവരങ്ങൾക്ക് കടപ്പാട് : സാബു ജോസഫ് m3dbഫേസ്ബുക്ക് ഗ്രൂപ്പിലിട്ട ചോദ്യവും ചർച്ചയും.
പ്രൊഫസർ എസ് റ്റി ശശിധരന്റെ ഫേസ്ബുക്ക് പ്രൊഫൈൽ - ഇവിടെയുണ്ട്.
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
നളിനമുഖീ ..നളിനമുഖീ..
അനുരാഗലേഖനമെന്‍ ദമയന്തിക്കേകി വരാന്‍
അരയന്നമില്ലല്ലോ ദൂത് ചൊല്ലാന്‍ അരയന്നമില്ലല്ലോ
താമരത്തളിര്‍ മെത്തനീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന്‍ തണലില്ലല്ലോ എന്റെ ചുറ്റും
പൂമരത്തിന്‍ തണലില്ലല്ലോ
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍