പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട്
വാഴയ്ക്കാ - അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ
അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്
സത്തിയം മുഴുവനും പറഞ്ഞില്ലേ - എന്റെ
മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ -
ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്ന്നില്ലേ
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ
പയങ്കഞ്ഞി വിളമ്പിയതെന്താണ്
മക്കാറ് കളഞ്ഞില്ലയെങ്കിലെന് മയിലെ നിന്
നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത്
നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത്
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
കരളിന്റെ നാലുകെട്ടില്‍ കരിഞ്ചാത്തന് കടന്നു പോല്‍
പൊരിയുന്ന തീയ്യ് ഖല്ബില് പടര്‍ന്നല്ലോ
പെണ്ണേ - പെണ്ണേ നിന്നോര്മ്മയാകും
കണ്ണിമാങ്ങാക്കറി കൂട്ടി
കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ
കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page