പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട്
വാഴയ്ക്കാ - അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ
അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്
സത്തിയം മുഴുവനും പറഞ്ഞില്ലേ - എന്റെ
മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ -
ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്ന്നില്ലേ
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ
പയങ്കഞ്ഞി വിളമ്പിയതെന്താണ്
മക്കാറ് കളഞ്ഞില്ലയെങ്കിലെന് മയിലെ നിന്
നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത്
നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത്
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
കരളിന്റെ നാലുകെട്ടില്‍ കരിഞ്ചാത്തന് കടന്നു പോല്‍
പൊരിയുന്ന തീയ്യ് ഖല്ബില് പടര്‍ന്നല്ലോ
പെണ്ണേ - പെണ്ണേ നിന്നോര്മ്മയാകും
കണ്ണിമാങ്ങാക്കറി കൂട്ടി
കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ
കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page