കല്യാണ മേളം

കല്യാണമേളം കേൾക്കുമ്പോൾ എൻ‍‌റെ കണ്ണു നിറഞ്ഞീടും

കൊഞ്ചും കുരവ കിലുങ്ങുമ്പോൾ എൻ‌റെ നെഞ്ചു തകർന്നീടും

എൻ‌റെ നെഞ്ചു തകർന്നീടും..

പന്തലിൽ ചെന്നിരുന്നപ്പോഴും പാലും പഴവും പകർന്നപ്പോഴും

ഇന്നും നിറയെ കിനാവലിയും മുന്തിരിച്ചാറായിരുന്നു

നറും മുന്തിരിച്ചാറായിരുന്നു (കല്യാണമേളം)

കുങ്കുമം മായുന്നതിന്നു മുൻപെ കോടിയുലയുന്നതിന്നു മുൻപെ

കണ്ണീരു വീണെൻ മണിയറയിലെ കർപ്പൂരനാളമണഞ്ഞു

മൊട്ടിട്ടുനിന്ന വസന്തമെല്ലാം പൊട്ടിത്തകർന്നു കരിഞ്ഞു

പൊട്ടിത്തകർന്നു കരിഞ്ഞു (കല്യാണമേളം)