കേളീവനമേ എൻ നീലാളകങ്ങളെ
ലാളിച്ചു തഴുകുന്നതാരോ
സ്വർണ്ണച്ചുരുൾമുടിയിഴകൾക്കിടയിൽ
വർണ്ണപുഷപ്ങ്ങളുമായി
നീയെൻ ദേവിയെപ്പോലെ എന്റെ
ജീവന്റെ നിർവൃതി പോലെ
കേളീവനമേ നിൻ നീല ശിലാതലത്തിൽ
ചേലിൽ ശയിക്കുവതാരോ
മന്ദഹസിക്കുമീ പൂവുകളാരുടെ
പൊന്നിൻ കിനാവുകളോ
ആലസ്യമാർന്നെന്റെ ദേവനുറങ്ങുമ്പോൾ
ആരുമുണർത്തരുതേ അരുതേ
ആരുമുണർത്തരുതേ.....
വിജയദേവതേ നിൻ കരസ്പർശത്താൽ
വിഷമിതെൻ വിജയാമൃതമാക്കൂ
മരണദേവതേ നിൻ ചുംബനത്തിനാൽ
ഇവനെ നീ നിത്യനിദ്രയിലാഴ്ത്തൂ
മൃതിയുടെ കല്‍പ്പടവിതാ പോകൂ
പ്രിയ സഹജാ വിട പോയ് വരൂ നീ