ആടാം ചിലങ്കകളണിയാം
പാടാം തംബുരു മീട്ടാം
വർഷാമേഘധ്വനി കേട്ടുണരും
സർപ്പകന്യകൾ പോലെ
തരുനിരയുലയുമ്പോൾ കാറ്റിൽ
കരിയില പോലെ കിളികൾ പാറി
പ്പറന്നു കേഴുപോൾ ചിറകുകൾ
തളർന്നു വീഴുമ്പോൾ
ആത്മതന്തിയിൽ താളമുണർത്തുവ
താനന്ദഭൈരവിയല്ല
കരളിലുണർന്നു താളവിലോലം
കദനകുതൂഹലരാഗം
കമലദളം വിരിയേ നീല
ക്കുരുവികളായ് നിറമിഴികളതിന്മേൽ
ഉഴന്നു പാറുമ്പോൾ തനുലത
തളർന്നു ചായുമ്പോൾ
മൂക നൊമ്പരം മൂടിയൊതുക്കിയ
സൗവർണ്ണപാത്രങ്ങൾ നമ്മൾ
ശരപഞ്ജരമിതു പിളരുവതെന്നോ
കിളി തൻ മോചനമെന്നോ