പണ്ടു പണ്ടൊരു കാക്കയും

 

പണ്ടു പണ്ടൊരു കാക്കയും കഴുതയും
സംഗീതമത്സരത്തിൽ ചേർന്നു
പഞ്ചമം പാടും കുയിലിനൊപ്പം
സംഗീതമണ്ഡപത്തിൽ ചെന്നു അവർ
സംഗീതമണ്ഡപത്തിൽ ചെന്നു
മരത്തിന്റെ മണ്ടയ്ക്ക് മദ്ദളം കൊട്ടുന്ന
മരംകൊത്തിയാശാനും അവിടെപ്പോയീ
മത്സരവേളയിൽ വിധി പറയുന്നൊരു
മദ്ധ്യസ്ഥനായവനിരുന്നു

കാക്കയിരുന്നൊരു പാട്ടങ്ങു പാടീ
കാക്കകളതു കേട്ടു കൈയ്യടിച്ചൂ
കണ്ണുമടച്ചാ കഴുതച്ചൻ പാടീ
കണ്ടവർ കഴുതകൾ കയ്യടിച്ചൂ

കുയിലിന്റെ പാട്ടിനു കയ്യടിക്കാൻ
പെൺ കുയിലും മക്കളും വന്നില്ലാ
കയ്യടി കിട്ടാത്ത പാട്ടെന്തു പാട്ടെന്ന്
കാക്കയും കഴുതയും കളിയാക്കീ