പുലർക്കാല കുളിർ പോലെ
കുറുമൊഴിമുല്ലക്കണിപോലെ
കിളി പാടി വരും പോലെ എൻ
കിനാവിൽ വന്നൂ നീ
തളിരിട്ട തമാലവനങ്ങളിൽ
അരുണിമ പടരുകയായീ
കുളിർ ചൂടിയ കുങ്കുമവയലിൽ
കുയിലുകൾ പാടുകയായീ
സ്നേഹമേ നിൻ മുഖമൊരു സുന്ദര
പ്രഭാതപുഷ്പം പോലെ
കനിവാർന്നെൻ മൺകളിവീണയിൽ
ആരോ തഴുകുകയായീ
തരളിതമാമെൻ ഹൃദയത്തിൻ
സ്വരമതിലൊഴുകുകയായീ
സ്നേഹമേ നിൻ സ്വരമൊരു കിളിയുടെ
ഓമൽത്തേന്മൊഴി പോലെ