അരുതെന്നോ

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാൻ
മരണത്തിൻ നിമിഷം വരെ

മരണത്തിൻ ശീതള ചുംബനമുദ്രയാൽ
ഒരു മൗനമായ് ഞാൻ മാറുവോ‍ളം
നിശയുടെ നെഞ്ചിലെൻ പരുഷമാം
പാട്ടിന്റെ നിശിതശരങ്ങളെയ്യും
(അരുതെന്നോ....)

ഒരു കുമ്പിൾക്കഞ്ഞിയും പാഴ് കിനാവുമീ
ഇരുളിൻ തെരുവിലൂടെ
ഹൃദയത്തിൻ തകരത്തുടി കൊട്ടി നീങ്ങുമീ
പഥികനെ വിലക്കരുതേ