സ്വർണ്ണച്ചിറകുള്ള മാലാഖമാരേ
എന്നിനി രക്ഷകൻ വന്നിടും പാരിൽ
എന്നിനി രക്ഷകൻ വന്നിടും
കാതരമിഴികളിൽ കണ്ണീരുമായൊരു
പാതിരാപ്പൂവിങ്ങു കാത്തു നില്പൂ
പാതയിലവൻ വരും കാലൊച്ച കേൾക്കാൻ
കാതോർത്തു കാതോർത്തു കാത്തുനില്പൂ
ഇന്നും കാത്തുനില്പൂ
(സ്വർണ്ണച്ചിറകുള്ള...)
കാഞ്ചനരഥത്തിലോ പള്ളിമേനാവിലോ
കാൽ നടയായോ ദേവനെഴുന്നള്ളും
ഈ വഴിത്താരയിങ്കൽ ഈ നിശാഗന്ധിയെന്നും
ദേവന്റെ പൂജയ്ക്കായി കാത്തുനില്പൂ
കരം കൂപ്പി നില്പൂ
(സ്വർണ്ണച്ചിറകുള്ള....)