അല്ലിമലർക്കാവിനുള്ളിലെനിക്കൊരു
ചില്ലുകൊട്ടാരമുണ്ട്
അതിനുള്ളിലെ പൊന്നഴിക്കൂട്ടിലെനിക്കൊരു
പുള്ളിക്കുയിലുണ്ട് ഒരു പുള്ളിക്കുയിലുണ്ട്
വെള്ളിച്ചിലമ്പുകൾ തുള്ളിച്ചിരിക്കുന്ന
ചെല്ലക്കിനാവുണ്ട് എനിക്കൊരു
ചെല്ലക്കിനാവുണ്ട്
നല്ലിളനീരു പകർന്നു കൊടുക്കുമ്പോൾ
പുള്ളിക്കുയിൽ പാടും എന്റെ
പുള്ളിക്കുയിൽ പാടും
(അല്ലിമലർക്കാവിൽ..)
പാടുന്ന നേരത്ത് കൂടു തുറന്നു ഞാൻ
മാടി വിളിക്കുമല്ലോ അവളെ ഞാൻ
മാടി വിളിക്കുമല്ലോ
താമരയൂഞ്ഞാലിലെന്ന പോലെൻ കൈയ്യിൽ
താണിരുന്നാടുമല്ലോ തത്തി
താണിരുന്നാടുമല്ലോ
(അല്ലിമലർക്കാവിൽ..)