വാർമഴവില്ലിന്റെ മാല കോർത്തു
കാർമുകിൽ പെണ്ണിനിന്നാരു തന്നൂ
നീലവിണ്ണിൻ കടവിൽ വന്നു
നീരാടാതെ നില്പതെന്തേ
നീയൊന്നു നീന്തിക്കളിക്കുകില്ലേ
നീർമണിയൊന്നിങ്ങെറിയുകില്ലേ
കാട്ടു മുല്ല തൻ വാർമുടിക്കെട്ടിൽ
നീ മലർച്ചെണ്ടുകൾ ചാർത്തുകില്ലേ
താഴെയീ മണ്ണിലെ പൊയ്കയിൽ നീ
താമരപ്പൂവൊന്നറിയുകില്ലേ
പൂഴിമണ്ണിൽ പുൽകൊടി നാമ്പിൽ
പൂമണിമുത്തുകൾ തൂകുമോ നീ
തേൻ മഴ പെയ്തു ചിരിക്കുകില്ലേ
കാർമുകില്‍പ്പെണ്ണേ മറയരുതേ