വെളുക്കുമ്പം കുളിക്കുവാന്‍
പോകുന്ന വഴിവക്കിൽ
വേലിക്കല് നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും
കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ - എന്നോട്
കിന്നാരം പറഞ്ഞവനേ
(വെളുക്കുമ്പോ.... )
കളിവാക്കു പറഞ്ഞാലും
കാരിയം പറഞ്ഞാലും
കാതിനു മധുവാണ് (2 - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി
കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് -എന്റെ
കരളിനു കുളിരാണ്
ഒരുമിച്ചു കളിച്ചതും
ഒരുമിച്ചു വളര്‍ന്നതും
ഒരുത്തനുമറിയില്ലാ (2) - എന്നാലും
ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം
ഈയോളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം
അരളിപ്പൂമരച്ചോട്ടില്‍
ആറ്റിലെ മണലിനാല്‍
കളിപ്പുര വെച്ചില്ലേ (2) - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍
ബിരിയാണി വെച്ചില്ലേ - നമ്മളു
ബിരിയാണി വെച്ചില്ലേ
(വെളുക്കുമ്പോ.... )
കളിയാടും സമയത്തു മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ - എന്നെ
കാനേത്തു കഴിച്ചില്ലേ (2) - ചെറു
പുതുക്കപ്പെണ്ണുങ്ങൾ വന്നു
പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ
വെളുക്കുമ്പം കുളിക്കുവാന്‍
പോകുന്ന വഴിവക്കിൽ
വേലിക്കല് നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും
കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ - എന്നോട്
കിന്നാരം പറഞ്ഞവനേ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page