പൂവണിക്കൊമ്പിൽ വന്നിരുന്ന്

 

പൂവണിക്കൊമ്പിൽ വന്നിരുന്ന്
പൊന്നോലക്കിളി കാമുകി
വന്നു കൂട്ടത്തിലൊന്നിച്ചിരിക്കാൻ
പൂങ്കിളിക്കാമുകനന്നേരം

തമ്മിൽ കൊക്കും ചിറകുമുരുമ്മി
തമ്മിൽ സ്വപ്നം കൈമാറീ
മുട്ടിച്ചേർന്നു കരളിൽ ഞരമ്പുകൾ
ഒന്നിച്ചങ്ങനെ ലയിച്ചു ഒന്നിച്ചങ്ങനെ ലയിച്ചു
ഒന്നായ് തമ്മിലലിഞ്ഞലിഞ്ജാത്മാവിൽ
ഒന്നായങ്ങനിരുന്നപ്പോൾ
വന്നൂ നിശ്ചലം നിന്നൂ
വില്ലും കുലച്ചൊരു കാട്ടാളൻ
ഉന്നം പിഴയ്ക്കാതമ്പൊന്നെയ്തു
നീച നിഷാദൻ
പച്ചപ്രാണനിൽ കൂരമ്പേറ്റു
ഓമൽ പെൺകിളി വീണു