കുരുക്കുത്തിമുല്ല കുണുക്കിട്ട മുല്ല
കിലുകിലെ ചിരിക്കണ മുല്ല
കല്യാണപ്പെണ്ണിനു മുങ്ങിക്കുളിക്കാൻ
കിങ്ങിണിമുല്ലപ്പൂമഴ
വെളുപ്പാങ്കാലത്ത് കുളിച്ചൊരുങ്ങേണം
കസവുമുണ്ടുടുക്കേണം,
ചനദപ്പൊട്ടിൽ സിന്ദൂരം തൊട്ട്
ചന്തം വരുത്തേണം
വലതുകാൽ വെച്ച് തോഴിമാരൊത്ത്
പന്തലിലെത്തേണം
പെണ്ണ് പന്തലിൽ എത്തേണം
(കുരുക്കുത്തി...)
നാദസ്വരത്തിൻ മേളത്തിനൊത്ത്
നായകൻ വന്നീടും
പുടവ കൊടുത്ത് മോതിരമിട്ട
പൊൻ താലി ചാർത്തീടും
നിൻ കൈ പിടിച്ചു നിറപറ ചുറ്റി
വലം വെച്ചു നടന്നീടും പെണ്ണ്
നാണിച്ചു നടന്നീടും
(കുരുക്കുത്തി...)