കിളീവാണി അളിവേണി
എന്നെല്ലാം ചൊല്ലിയെന്നെ
കളിയാക്കാൻ വിരുതേറും മുകിൽ വർണ്ണനേ
കരളിന്നു കുളിരേകും കാളിന്ദീപുളിനത്തിൽ
കളിയാടാൻ വിളയാടാൻ വരികയില്ലെ
അരികത്തു പോരാനും അധരപ്പൂ ചൂടാനും
അമൃതല്പം നൽകാനും തിടുക്കമില്ലേ
അലർബാനമെയ്തെയ്തെൻ
അകക്കാമ്പു മുറിക്കാനും
പരവശയാക്കാനും കൊതിക്കുന്നില്ലേ
(കിളീവാണി...)
മുരളിയിൽ ചാഞ്ചാടും മൃദുലാംഗുലികളാലെൻ
മദനപ്പൂമേനി മീട്ടാൻ സമയമില്ലേ
വനമാല പോലെന്നെ വിരിമാറിൽ ചാർത്താനും
സുഗന്ധം നുകരുവാനും തുടിയ്ക്കുന്നില്ലേ
(കിളിവാണി...)